ന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ ഫലമായി രാജ്യത്ത് അടുത്ത വർഷം നാലുലക്ഷത്തോളം തൊഴിലുകൾ ഇല്ലാതാവും. തീരുമാനം മൂലം രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വളർച്ച നിരക്ക് ഒരു ശതമാനം കുറയുന്നത് മൂലമാണ് ഇത്രത്തോളം തൊഴിൽ നഷ്ടമുണ്ടാകുന്നത്. ഇ-കോമേഴ്സ് വ്യവസായത്തിൽ മാത്രം എകദേശം 2,00000 പേർക്ക് അടുത്ത വർഷം തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇ–കോമേഴ്സ് വ്യവസായത്തിൽ 70 ശതമാനവും കാഷ് ഒാൺ ഡെലിവറിയാണ്. ഇതിൽ 20 ശതമാനത്തിെൻറ കുറവുണ്ടാകുമെന്നാണ് ടീം ലീസ് സർവീസ് എന്ന സ്ഥാപനം നടത്തുന്ന റിതുപർണ ചക്രബർത്തിയുടെ അഭിപ്രായം. ആഡംബര ഉൽപ്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങളിലും വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലാവും നോട്ട് പിൻവലിക്കലിെൻറ ഫലമായി വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാവുക. ഇൗ മേഖലകളിലെല്ലാം കൂടി ഒരു ലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. അടുത്ത ആറ് മുതൽ എട്ട് മാസങ്ങൾക്കുള്ളിൽ വൻതോതിലുള്ള തൊഴിൽ നഷ്ടം രാജ്യത്തിലുണ്ടാവും. സർക്കാരിെൻറ നോട്ട് പിൻവലിക്കൽ മൂലമുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിച്ചാലും ഇല്ലെങ്കിലും വലിയവെല്ലുവിളികൾ നമുക്ക് മുന്നിലുണ്ടാവുമെന്ന് അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസി കമ്പനിയുടെ ഡയർക്ടർ ആനന്ദ് രൂപ് ഘോഷ് പറഞ്ഞു. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഒാേട്ടാ മേഖലയിലും വൻതോതിൽ വരുമാന നഷ്ടമുണ്ടായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത് പോലെ തന്നെ ലക്ഷകണക്കിന് ആളുകൾ പണിയെടുക്കുന്ന മേഖലകളാണ് തുകൽ,ടെക്െസറ്റൽ വ്യവസായം പോലുള്ളവ. നോട്ട് പിൻവലിക്കൽ മൂലം ഇൗ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ കുറവ് വന്നാൽ അത് വൻതോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമാവും. ഇൗ മേഖലകളിൽ പ്രവർത്തിക്കുന്നത് കൂടുതലും ദിവസന വേതനക്കാരാണ് എന്നത് പ്രശ്നത്തിെൻറ തീവ്രത കൂട്ടും.
തൊഴിൽ മേഖലയിലെ പ്രശനത്തിന് പൂർണ പരിഹാരമാകണെമങ്കിൽ സമ്പദ്വ്യവസ്ഥ നോട്ട് പിൻവലിക്കലിെൻറ പ്രശ്നങ്ങളിൽ നിന്ന് കരകയറണം. എത്രത്തോളം വേഗത്തിൽ പണം കൂടുതലായി സമ്പദ്വ്യവസ്ഥയിേലക്ക് എത്തുന്നുവോ അത്രയും വേഗത്തിൽ സമ്പദ്വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തുമെന്ന് എസ്.ബി.െഎയുടെ സാമ്പത്തിക് ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പ്രതികരിച്ചു. ആഗോള പണമിടപാട് സ്ഥാപനമായ എച്ച്.എസ്.ബി.സിയുടെ അഭിപ്രായത്തിൽ നോട്ട് പിൻവലിക്കൽ തീരുമാനം ടെക്നോളജി, ഡിജിറ്റൽ വാലറ്റ്, ബാങ്കിങ് തുടങ്ങിയ മേഖലകൾക്ക് ഗുണങ്ങൾക്കും ദോഷങ്ങൾക്കും കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.