പണപ്പെരുപ്പം വീണ്ടും ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയർന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി ഫെബ്രുവരിയിലെ പണപ്പെരുപ്പം നാല് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് കുറിച്ചു.

3.65 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ വിലസുചിക. അതേസമയം 6.55 ശതമാനം വാർഷികവളർച്ചയാണ് മൊത്തവിലസൂചികയിൽ ഉണ്ടായിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പനിരക്ക് കൂടാനിടയാക്കിയത്.

വിപണിയിലെ പണലഭ്യതക്കുറവിനെത്തുടർന്ന് ജനുവരിയിൽ ഏതാണ്ട് 15 മാസത്തെ കുറഞ്ഞ നിരക്കായ 3.17 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഇൗ നിലയിൽ നിന്നാണ് ഇപ്പോഴത്തെ ഉയർച്ച. പലിശ നിശ്ചയിക്കുന്നതിൽ റിസർവ് ബാങ്ക് ഇപ്പോൾ അടിസ്ഥാനമാക്കുന്നത് ഉപഭോക്തൃ വിലസൂചികയാണ്.

പഴം, പഞ്ചസാര, മധുര പലഹാരങ്ങൾ എന്നിവയുടെ വിലയിലാണ് വർധനയുണ്ടായത്. ഒപ്പം ഇന്ധനവിലയും കൂടി. റിസർവ് ബാങ്ക് ഏപ്രിൽ മാസത്തിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

Tags:    
News Summary - inflation rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.