ഇ.പി.എഫ് പലിശനിരക്ക് പുതുക്കി നിശ്ചയിച്ചു; 40 വർഷത്തിനിടയിലെ കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 2021-22 സാമ്പത്തിക വർഷത്തിലെ പലിശനിരക്കാണ് നിശ്ചയിച്ചത്. 8.1 ശതമാനമാണ് പുതിയ നിരക്ക്. 40 വർഷത്തിനിടയിലെ കുറഞ്ഞ പലിശനിരക്കാണ് ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 8.5 ശതമാനമായിരുന്നു പലിശനിരക്ക്. പലിശനിരക്കിൽ അന്തിമാനുമതിക്കായി ധനകാര്യമന്ത്രാലയത്തിലേക്ക് തൊഴിൽ മന്ത്രാലയം ശിപാർശ സമർപ്പിച്ചു. 1977-78ന് ശേഷം ഇതാദ്യമായാണ് പലിശനിരക്ക് ഇത്രയും കുറയുന്നത്. 2020-21 വർഷത്തിലാണ് എഴ് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 8.5 ശതമാനത്തിലേക്ക് ഇ.പി.എഫ്.ഒ പലിശനിരക്കുകൾ താഴ്ത്തിയത്.

ഇ.പി.എഫ്.ഒ അവരുടെ 85 ശതമാനം പണവും നിക്ഷേപിച്ചിരിക്കുന്നത് കടപ്പത്രങ്ങളിലാണ്. ഇതിൽ സർക്കാർ സെക്യൂരിറ്റി, ബോണ്ട് എന്നിവയെല്ലാം ഉൾപ്പെടും. 15 ശതമാനം ഇ.ടി.എഫിലൂടെ ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 

Tags:    
News Summary - Govt approves 8.1% interest rate on EPF deposits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.