ജി.എസ്.ടി പിരിവ് 1.02 ലക്ഷം കോടി; 27.6 ശതമാനം ഇടിവ്

ന്യൂഡൽഹി: മേയ് മാസത്തിലെ ജി.എസ്.ടി പിരിവിെൻറ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 1.02 ലക്ഷം കോടിയാണ് കഴിഞ്ഞ മാസം നികുതിയിനത്തിൽ പിരിച്ചെടുത്തത്. ഏപ്രിലുമായി താരതമ്യം ചെയ്യുേമ്പാൾ നികുതി പിരിവിൽ 27.6 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. തുടർച്ചയായ എട്ടാം മാസമാണ് നികുതിപിരവ് ഒരു ലക്ഷം കോടി പിന്നിടുന്നത്. അതേസമയം, സെപ്തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നികുതി പിരിവാണിത്.

17,952 കോടി രൂപ സെൻട്രൽ ജി.എസ്.ടിയായി 22,653 കോടി രൂപ സ്റ്റേറ്റ് ജി.എസ്.ടിയായും 53,199 കോടി രൂപ ഐ.ജി.എസ്.ടിയായും പിരിച്ചെടുത്തു. കോവിഡിെൻറ രണ്ടാം തരംഗത്തിനിടയിലും ഒരു ലക്ഷം കോടി നികുതിയായി പിരിച്ചെടുക്കാൻ കഴിഞ്ഞത് ആശ്വാസകരമായ കാര്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

കോവിഡിനെ തുടർന്ന് ജൂൺ മാസത്തിലെ നികുതി പിരവിലും കുറവുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. നേരത്തെ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ പിരിച്ചെടുത്തതിനേക്കാളും 65 ശതമാനം കൂടുതലാണ് ഈ വർഷത്തെ നികുതി പിരിവ്. കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗൺ നികുതി വരവിലും വലിയ ഇടിവുണ്ടാക്കിയിരുന്നു.

Tags:    
News Summary - GST collection for May at Rs 1.02 lakh crore, 27.6% lower month-on-month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.