എല്ലാ നികുതിയും കൂട്ടി; ജനത്തിന്റെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ രണ്ടാം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ നികുതികളിൽ വരുത്തിയത് വൻ വർധന. എതാണ്ട് എല്ലാ നികുതിയും ധനമന്ത്രി വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികാലത്ത് നികുതി വർധിപ്പിക്കാതെ മറ്റു പോംവഴികളില്ലെന്ന ന്യായം പറഞ്ഞതാണ് ധനമന്ത്രി വലിയ രീതിയിൽ വർധന ഏർപ്പെടുത്തിയത്.

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം വാഹന നികുതിയും വൈദ്യുത തീരുവയും കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ലക്ഷം വരെയുള്ള മോട്ടോർ വാഹനങ്ങളുടെ നികുതി രണ്ട് ശതമാനം കൂട്ടും.

അഞ്ച് ലക്ഷം രൂപ വരെയുള്ള കാറുകൾക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം വരെയുള്ള കാറുകൾക്ക് രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം വരെ വിലയുള്ളവക്ക് ഒരു ശതമാനവും നികുതി വർധിക്കും. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കെട്ടിട നികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തും. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചിട്ടുണ്ട്.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. 10 വർഷമായി കോർട്ട് ഫീസുകൾ വർധിപ്പിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞാണ് വർധന വരുത്തിയത്.

Tags:    
News Summary - Tax hike in kerala Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.