തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ 'പോക്സോ' നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ശാസ്തവട്ടം ശാസ്താ നഗർ ബ്ലോക്ക് നമ്പർ -39ൽ ഷെറിൻ എസ്.എസ്. (24), ശാസ്തവട്ടം കടേഷ് ഭവനിൽ കുക്കു എന്ന റോബിൻരാജ് (25), ശാസ്തവട്ടം ബി.എസ് ഭവനിൽ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബർ ൈക്രം പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷെറിൻ തുടർന്ന് ഫോണിൽ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെൺകുട്ടിയുടെ നഗ്നഫോട്ടോ നിർബന്ധിച്ച് വാങ്ങി മൊബൈൽ ഫോൺ വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.
ഇതുസംബന്ധിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് കൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പെൻൈഡ്രവുകൾ എന്നിവ കണ്ടെത്തി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.