പീഡനക്കേസിലെ പ്രതികൾ

17കാരിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 27 വർഷം കഠിന തടവ്

അടിമാലി: 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം കഠിന തടവും ഒരു ലക്ഷത്തി 40,000 രൂപ പിഴയും ശിക്ഷ.

തേനി ബോഡിനായ്ക്കന്നൂർ താലൂക്കിൽ നന്നാവന തെരുവിൽ രവീന്ദ്രനെയാണ് (34 ) ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പോക്സോ ജഡ്ജ് എം.ഐ. ജോൺസൺ ശിക്ഷിച്ചത്. ഇതേ കേസിൽ രണ്ടാംപ്രതി പൂപ്പാറ മൂലത്തറ സതീഷ് എന്ന രാജേഷിനെ (29) പത്തുവർഷവും മൂന്നുമാസവും കഠിനതടവിനും ശിക്ഷിച്ചു. ഇയാൾ 35000 രൂപ പിഴയും അടക്കണം. 2020 ലാണ് സംഭവം. പെൺകുട്ടി താമസിക്കുന്ന പൂപ്പാറ മൂലത്തറയിലുള്ള വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി മധുരയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ഒരുമാസത്തിനുശേഷം പെൺകുട്ടിയെയും ഒന്നാംപ്രതിയെയും രാജാക്കാട് പൊലീസ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. രാജാക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ് ജയൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിജു. കെ. ദാസ് ഹാജരായി. 

Tags:    
News Summary - 17-year-old girl molested case; 1st accused gets 27 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.