യുവതിയുടെ മാല തട്ടിപ്പറിച്ച കേസിൽ 18കാരൻ റിമാൻഡിൽ വൈത്തിരി: പൂക്കോട് എം.ആർ.എസ് സ്കൂളിന് സമീപം മുളകുപൊടിയെറിഞ്ഞു യുവതിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പഴയ വൈത്തിരി സ്വദേശി ജിഷാനെയാണ് (18) എസ്.ഐ സന്തോഷ് മോന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് എം.ആർ.എസിന് സമീപം വെച്ച് മുളകുപൊടിവിതറി കഴുത്തിലെ മാല പൊട്ടിച്ചു പെൺ സുഹൃത്തിനോടൊപ്പമെത്തിയ യുവാവ് രക്ഷപ്പെട്ടത്. വ്യാപകമായ അന്വേഷണത്തിൽ കൽപറ്റയിലെ ഒരു ഹൈപ്പർ മാർക്കറ്റിൽ വെച്ച് രാത്രി തന്നെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജുവൈനൽ തടവിലായിരുന്ന പ്രതി പ്രായപൂർത്തി ആയതിനെ തുടർന്ന് പുറത്തിറങ്ങിയാണ് മാല പിടിച്ചുപറിക്കേസിൽ അറസ്റ്റിലാകുന്നത്. എ.എസ്.ഐ എൻ.കെ. മണി, സി.പി. ഒമാരായ ആഷ്ലി തോമസ്, അബ്ദുൽ നാസർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.