പ്രതി കുഞ്ഞുമോൻ

ചീട്ടുകളിക്കുന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി, പിന്നാലെ കരിങ്കല്ലുകൊണ്ട് ആക്രമിച്ചു; 48കാരന്‍റെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ

ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 48കാരൻ മരിച്ച സംഭവം കൊലപാതകം. പ്രതിയായ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്പിൽ വീട്ടിൽ പുള്ള് കുഞ്ഞുമോൻ എന്ന് വിളിക്കുന്ന കുഞ്ഞുമോൻ (71) ആണ് അറസ്റ്റിലായത്. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടിൽ ഷിജു എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (48) എന്നയാളാണ് മരിച്ചത്. 

ജൂൺ 16ന് വൈകുന്നേരത്തോടുകൂടി അതിരമ്പുഴ ഭാഗത്ത് വച്ച് സ്കൂട്ടർ ഓടിച്ചു വരവേ സെബാസ്റ്റ്യൻ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയിലിരിക്കെ 28ാം തിയതി മരിക്കുകയും ചെയ്തു. മരണകാരണം പ്ലീഹക്ക് ഏറ്റ ആഘാതമാണെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

16ന് ഇരുവരും അതിരമ്പുഴ മാര്‍ക്കറ്റിനു സമീപം ചീട്ടുകളിക്കുന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. തുടർന്ന് കുഞ്ഞുമോൻ കരിങ്കല്ല് കഷണം കൊണ്ട് സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായ പരിക്കേറ്റ സെബാസ്റ്റ്യന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും, ആന്തരീകാവയവമായ പ്ലീഹയ്ക്ക് ഗുരുതര പരിക്ക് ഉണ്ടാവുകയും ചെയ്തു. ഇവിടെ നിന്ന്  മടങ്ങവേയാണ് സെബാസ്റ്റ്യൻ കുഴഞ്ഞുവീണത്. 

സെബാസ്റ്റ്യന്‍റെ മരണ വിവരമറിഞ്ഞ് കുഞ്ഞുമോന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. 

Tags:    
News Summary - 48 year old man arrested in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.