പറവൂർ: പൊലീസിനുനേരെ ആക്രമണം നടത്തിയ മദ്യപസംഘത്തിലെ നാലുപേർ അറസ്റ്റിൽ. തുരുത്തിപ്പുറം സ്വദേശി ബിജു (മല്ലൻ ബിജു -50), ഓണത്തുകാട് സ്വദേശി ശാന്തിലാൽ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (കണ്ണൻ -36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യൻ (സെബാട്ടി - 33) എന്നിവരാണ് റിമാൻഡിലായത്.ഓണത്തുകാട് ഭാഗത്ത് നിർദിഷ്ട ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇവർ സ്ഥിരമായി മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി ഒത്തുചേരാറുണ്ട്.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇവർ സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. വേലിപത്തൽ വടികൊണ്ടുള്ള അടിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തലക്ക് പരിക്കേറ്റു.
തുടർന്ന് പൊലീസ് ബലമായി ഇവരെ ജീപ്പിൽകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇൻസ്പെക്ടർ വി.സി. സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്. ഷെറി, റസാഖ്, ബേബി കൃഷ്ണകുമാർ, മിറാഷ്, പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.