ജോൺസി ജേക്കബ്, ഇർഫാൻ ഇസ്മയിൽ

യുവാവിനെ കൊല്ലാൻ ശ്രമം; രണ്ടുപേർകൂടി പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന രണ്ടുപേർകൂടി അറസ്റ്റിൽ. ആർപ്പൂക്കര പനമ്പാലം കൊപ്രയിൽ വീട്ടിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ വീട്ടിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം 21ന് പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ മർദിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ജോൺസി ജേക്കബിന്‍റെ സഹോദരനായ അലോട്ടിയെന്ന് വിളിക്കുന്ന ജയിംസ് മോനെതിരെ യുവാവിന്‍റെ പിതാവ് മുമ്പ് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ജയിംസ് മോനേയും ടിജോ കെ. തോമസിനെയും പിടികൂടുകയും ചെയ്തിരുന്നു. ജോൺസി ജേക്കബിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ഇർഫാൻ ഇസ്മയിലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Tags:    
News Summary - Attempt to kill the youth; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.