മരണത്തെക്കുറിച്ച് കവിതകൾ എഴുതി; പിന്നാലെ 13കാരി ജീവനൊടുക്കി

നാഗ്പൂർ: മരണത്തെക്കുറിച്ചുള്ള കവിതകളെഴുതിയ ശേഷം 13കാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

അജ്നി പ്രദേശത്തെ ചന്ദ്രമണി നഗർ സ്വദേശിനിയാണ് മരണപ്പെട്ടത്. അമ്മ കുളിമുറിയിൽ പോയ സമയത്ത് കുട്ടി മുറിയുടെ മേൽക്കൂരയിലുള്ള പലകയിൽ കെട്ടിതൂങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ മുറിയിൽ നിന്നും മരണത്തെക്കുറിച്ച് കവിതകളെഴുതിയ നോട്ട്ബുക്ക് പൊലീസ് കണ്ടെടുത്തു. പെൺകുട്ടി രണ്ട് മാസത്തോളമായി മരണത്തെക്കുറിച്ച് എഴുതാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോവിഡ് വ്യാപിക്കണമെന്നും തനിക്കും മരിക്കണമെന്നും പെൺകുട്ടി പുസ്തകത്തിൽ എഴുതിയതായും പൊലീസ് അറിയിച്ചു.

പഠനത്തിൽ കുട്ടി മികവ് തെളിയിച്ചിരുന്നുവെന്നും പരീക്ഷകളിൽ നല്ല മാർക്ക് ലഭിക്കാറുണ്ടായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. മരണത്തിന് തൊട്ടുമുൻപ് വരെ അമ്മയോടുള്ള പെരുമാറ്റത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അജ്നി പൊലീസ് കേസെടുത്തു.

Tags:    
News Summary - girl writes poems on death and hangs herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.