ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ കടയിൽ മുസ്‍ലിം മാംസ വ്യാപാരിയെയും കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും പശു സംരക്ഷക ഗുണ്ടകൾ മർദിച്ചു. ജൂൺ 18ന് ഫരീദാബാദ് നഗരത്തിലാണ് സംഭവം. ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്. പശുസംരക്ഷക ഗുണ്ടകൾ കടയിൽ കയറി അക്രമം കാണിക്കുന്നതാണ് വിഡിയോയിൽ. അവർ തന്നെയാണ് വിഡിയോ എടുത്തതും.

വിഡിയോ എടുക്കുന്നതിനിടെ, കടയിൽ ഇറച്ചി വാങ്ങാനെത്തിയ രണ്ടുപേരുടെ പേരുകളും ഇവർ ചോദിക്കുന്നുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണെന്ന് മനസിലായപ്പോൾ, ഹിന്ദുവായിട്ടും നിങ്ങൾ ചൊവ്വാഴ്ച മാംസം കഴിക്കുന്നുവെന്ന് പറഞ്ഞ് വിഡിയോ എടുത്തുകൊണ്ടിരുന്ന ആൾ ഇവരെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂൺ 19ന് ഉത്തർപ്രദേശിൽ ബീഫ് ബാഗിലാക്കി കൊണ്ടുപോയി എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചിരുന്നു.

Tags:    
News Summary - Haryana: Cow vigilantes assault Muslim meat seller, 2 Hindu men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.