ലൈംഗികാക്രമണേകസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയായ 21കാരിയെ വെടിവെച്ചുകൊന്നു

ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാക്രമണ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതിക്കാരിയായ പെൺകുട്ടിയെ െവടിവെച്ചുകൊന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം.

ലൈംഗികാക്രമണകേസിൽ മൂന്നുമാസമായി ജയിലിൽ കഴിഞ്ഞിരുന്ന 24കാരൻ ജാമ്യത്തിലിറങ്ങിയ ശേഷം 21കാരിയെ കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് മുമ്പിൽ വെച്ചായിരുന്നു കൊലപാതകം. ഒരു മാസം മുമ്പാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. പെൺകുട്ടിയുടെ കുടുംബം പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ അവർക്കുനേരെ കല്ലെറിഞ്ഞ ശേഷം പ്രതി കടന്നുകളയുകയായിരുന്നു -സാഗർ പൊലീസ് സൂപ്രണ്ട് അതുൽ സിങ് പറഞ്ഞു.

പരിക്കേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ, പെൺകുട്ടിയെ നിരന്തരം ഇയാൾ ശല്യം ചെയ്തിരുന്നു. നിരന്തരം വിവാഹ അഭ്യർഥന നടത്തുകയും ഇല്ലെങ്കിൽ വരും വരായ്കകൾ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെൺകുട്ടി കുടുംബത്തെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

മൂന്നുമാസം മുമ്പ് അറസ്റ്റിലായ പ്രതി രണ്ടുമാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പരാതി നൽകിയതോടെ 24കാരൻ ഇനി പെൺകുട്ടിയെ ശല്യപ്പെടുത്തില്ലെന്നാണ് കരുതിയിരുന്നതെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. 

Tags:    
News Summary - In Madhya Pradesh Stalker released on bail kills woman who filed complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.