യാത്രക്കാരിയെ ശല്യം ചെയ്തയാൾ പിടിയിൽ

കുന്നിക്കോട്: ബസിൽ യാത്രക്കാരിയെ ശല്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ് അടിച്ചു തകർക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. തെന്മല ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജാണ് (52) പിടിയിലായത്‌.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ യാത്രക്കാരിയെ ശല്യം ചെയ്തത്. വിളക്കുടി ജങ്ഷന് സമീപം കുന്നിക്കോട് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ലാപ്ടോപ് അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇയാൾക്കെതിരെ വനിതകളെ ശല്യം ചെയ്തതിനും സ്റ്റേഷൻ മുതലുകൾ നശിപ്പിച്ചതിനും പി.ഡി.പി.പി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു പത്തനാപുരം കോടതിയിൽ ഹാജരാക്കി.

കുന്നിക്കോട് ഇൻസ്‌പെക്ടർ പി.ഐ. മുബാറക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ , എ.എസ്.ഐ ലാലു, സി.പി.ഒമാരായ മിനി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.