മൂവാറ്റുപുഴ: പ്രാർഥനക്ക് എന്ന വ്യാജേന എത്തി പള്ളിയിൽനിന്ന് ബാറ്ററി മോഷ്ടിച്ച ആളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ് (24) പിടിയിലായത്. സൗത്ത് പായിപ്ര ബദറുൽ ഹുദ ജുമാമസ്ജിദിൽനിന്ന് കഴിഞ്ഞ 29 നാണ് ഇയാൾ മോഷണം നടത്തിയത്. ളുഹ്ർ നമസ്കാരസമയത്ത് പ്രാർഥനക്ക് എന്ന വ്യാജേന ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ പള്ളിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു.
മൂന്ന് ദിവസം മുമ്പ് ചെമ്പറക്കി നടക്കാവ് നമസ്കാര പള്ളിയിലെത്തി ഫാൻ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ പിടികൂടി തടിയിട്ട പറമ്പ് പൊലിസിൽ ഏൽപ്പി ച്ചിരുന്നു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ ഇയാള്‍ സമാന രീതിയിൽ പള്ളിയിൽനിന്ന് ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.