പുണെ കൂട്ടബലാത്സംഗ കേസ്; 14കാരിയുടെ പരിചയക്കാരൻ ഉൾപ്പെടെ ആറുപേർ കൂടി അറസ്റ്റിൽ

മുംബൈ: പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ കൂടി പിടിയിലായി. രണ്ട് റെയിൽവേ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

പെൺകുട്ടിയുടെ പരിചയക്കാരനാണ് അറസ്റ്റിലായവരിൽ ഒരാൾ. പ്രതികൾ വിട്ടയച്ചതിന് ശേഷം 20കാരനൊപ്പമാണ് പെൺകുട്ടി ചണ്ഡീഗഡിലേക്ക് പോയത്. പെൺകുട്ടി പീഡനത്തിനിരയായെന്നറിഞ്ഞിട്ടും ചണ്ഡീഗഡിലേക്ക് െ:ാണ്ടുപോയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

വീടുവിട്ടിറങ്ങിയ പെൺകുട്ടിയെയാണ് ആഗസ്റ്റ് 31ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കാണാൻ പോകുകയാണെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളിൽ ചിലർ രാത്രി ട്രെയിൻ ഇല്ലെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് വിവിധയിടങ്ങളിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു.

കുട്ടി വീടുവിട്ടിറങ്ങിയതിന്‍റെ കാരണം ഉൾപ്പെടെ അന്വേഷിക്കുകയാണ്. അറസ്റ്റിലായവരിൽ റെയിൽവേ ജീവനക്കാരെ കൂടാതെ ഓട്ടോ ഡ്രൈവർമാരുമുണ്ട്. ക്രൂരമാ‍യ അതിക്രമത്തിനിരയായ പെൺകുട്ടി ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. മാനസികാഘാതത്തിൽ നിന്നും കുട്ടി ഇനിയും മോചിതയായിട്ടില്ല. എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Pune minor gangrape case: six more arrested inclusing girl's acquaintance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.