ബലാത്സംഗത്തിന് ഇരയായ 17കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച നിലയിൽ

ഭോപാൽ: മധ്യപ്രദേശിൽ ഗുളിക നൽകിയശേഷം കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ പെൺകുട്ടി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ച നിലയിൽ. അനുപ്പൂർ ജില്ലയിലെ രാജേന്ദ്രഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകിട്ട് 17കാരി വീട്ടിൽ അസ്വഭാവികമായി മരിച്ചെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കിയതായും അമിത രക്തസ്രാവമാണ് മരണകാരണമെന്നും തെളിഞ്ഞു.

വെള്ളിയാഴ് രാത്രിയിലായിരുന്നു സംഭവം. പെൺകുട്ടിക്ക് ലൈംഗികാസക്തി വർധിപ്പിക്കുന്ന ഗുളികകൾ നൽകിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തി.

വേദന സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി അടുത്ത ബന്ധുവിനോട് സംഭവങ്ങൾ തുറന്നുപറഞ്ഞു. ഉടൻതന്നെ പെൺകുട്ടി മരിക്കുകയും ചെയ്തു.

യശ്വന്ത് മറാവി എന്നയാളാണ് പ്രതി. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തു. 

Tags:    
News Summary - Teenage girl raped after giving drug dies of bleeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.