യുവതിയെ കഴുത്തറുത്ത് കൊന്നു; മുൻ കാമുകൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന കേസിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന അൽതമാഷ് ഡാൽവിയാണ് (23) പിടിയിലായത്. മുസ്കാൻ എന്ന നാദിയ മുല്ലയാണ് കൊല്ലപ്പെട്ടത്.

പ്രണയത്തിലായിരുന്നു ഇരുവരും രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ ഗർഭിണിയാണെന്ന് പറഞ്ഞ് യുവതി അൽതമാഷിനോട് പണം ആവശ്യപ്പെട്ടു. ഇതിൽ രോഷാകുലനായാണ് കൊല നടത്തിയത്. കഴിഞ്ഞദിവസം യുവതിയെ വിളിച്ചുവരുത്തി അൽതമാഷ് മൂർച്ചയുള്ള കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ മുംബ്രയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇരുവരും പ്രണയത്തിലായിരുന്നെന്നും രക്ഷിതാക്കൾ എതിർത്തതോടെയാണ് മാസങ്ങൾക്ക് മുമ്പ് ബന്ധം അവസാനിപ്പിച്ചതെന്നും അൽതമാഷ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ യുവതി ഗർഭച്ഛിദ്രം നടത്തിയിരുന്നു. രക്ഷിതാക്കൾ നവി മുംബൈ സ്വദേശിനിയുമായി ഡാൽവിയുടെ വിവാഹം ഉറപ്പിച്ചു. വിവരമറിഞ്ഞ് യുവതി വീട്ടിലെത്തി ബഹളമുണ്ടാക്കി.

താൻ ഗർഭിണിയാണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടതായി പറയുന്നു. ഒന്നര ലക്ഷം രൂപ നൽകുകയും ചെയ്തു. പിന്നാലെ അൽതമാഷ് യുവതിയെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Thane: Man held for murder of 'pregnant' former girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.