ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ ഹോസ്റ്റലിൽ കയറി കുത്തിക്കൊന്ന യുവാവിനെ മധ്യപ്രദേശിൽനിന്ന് പിടികൂടി. അഭിഷേക് എന്നയാളാണ് പിടിയിലായത്. ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് (24) ചൊവ്വാഴ്ച രാത്രി ക്രൂരമായി കൊല്ലപ്പെട്ടത്.
കോറമംഗലയിൽ പേയിങ് ഗെസ്റ്റായി താമസിക്കുന്ന യുവതിയെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ എത്തിയ അഭിഷേക് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വാതിൽ തുറന്നയുടൻ യുവതിയെ പുറത്തേക്ക് വലിച്ചിടുകയും ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് തുടരെത്തുടരെ കുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും യുവതിയുടെ കഴുത്തറുത്ത് പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.
അഭിഷേക് യുവതിക്കൊപ്പം റൂമിൽ താമസിക്കുന്ന മറ്റൊരു യുവതിയുടെ സുഹൃത്തായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ സുഹൃത്തിനോട് യുവാവുമായി അകലം പാലിക്കാൻ കൃതി ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.