ചാപ്പ

ചവർപ്പൂറിയൂറിയുറഞ്ഞപ്പോഴാണ്

ചിലതിനെ ചികഞ്ഞിട്ടത്

ചാട്ടവാർവീശൽ മറന്നിട്ടല്ല

കുനിഞ്ഞു കുനിഞ്ഞ് കുറുക്കൊടിഞ്ഞപ്പോൾ

കൊമ്പു കുലുക്കിയത് കുറുമ്പു കൊണ്ടല്ല

കുത്തിനോവിക്കാനുമല്ല.

കൂട്ടത്തിൽ കൊള്ളാത്തവനെന്നറിയാൻ

അന്നു കുത്തിയ ചാപ്പയിലിപ്പോഴും ചോപ്പ്.

അനുസരണ പഠിച്ച് മുമ്പോട്ടുനോക്കി നടന്നപ്പോൾ

മുതുകു കാണാഞ്ഞ് ചാപ്പ മാഞ്ഞെന്നു കരുതി

പുറകെ വന്നോർ പറഞ്ഞു മാഞ്ഞില്ല

തെളിഞ്ഞു തെളിഞ്ഞു വരുന്നെന്ന്.

ഒടുവിലാറടിയിലാഴ്ന്നപ്പോൾ

എള്ളിനും മുതിരയ്ക്കുമൊപ്പം കിളിർത്തതിൽ

തൊട്ടാൽ ചൊറിയുന്നൊരു പുല്ലും.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 08:09 GMT