കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ബി.ജെ.പിയിൽ; പ്രധാനമന്ത്രിയുടെ പ്രവൃത്തികളിൽ ആകൃഷ്ടനെന്ന്

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പാർട്ടി വിട്ട മുൻ കേന്ദ്രമന്ത്രി ബി.ജെ.പിയിൽ. രതൻജിത് പ്രതാപ് നരേയ്ൻ സിങ്ങാണ് ബി.ജെ.പിയിൽ ചേർന്നത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് ആർ.പി.എൻ. സിങ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായും പുതിയ രാഷ്ട്രീയ യാത്ര ആരംഭിക്കുകയാണെന്നും സിങ് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയിൽ ചേരാൻ അവസരം നൽകിയതിന് പ്രാധനമന്ത്രി നരേന്ദ്രമോദിയോട് സിങ് നന്ദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവൃത്തികളിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലെന്നും യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി 300ൽ അധികം സീറ്റുകൾ നേടുമെന്നും സിങ്ങ് കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം കോൺഗ്രസ് പുറത്തിറക്കിയ യു.പിയിലെ താരപ്രചാരകരുടെ പട്ടികയിൽ ആർ.പി.എൻ. സിങ്ങും ഇടംപിടിച്ചിരുന്നു. ഉത്തർപ്രദേശി​ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കവേ ആർ.പി.എൻ. സിങ്ങിന്റെ രാജി കോൺഗ്രസിന് തിരിച്ചടിയാകും.

യു.പിയിലെ പദ്രൗന മണ്ഡലത്തിൽനിന്ന് മുതിർന്ന സമാജ്‍വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യക്കെതിരെ ആർ.പി.എൻ. സിങ്ങിനെ ബി.ജെ.പി മത്സരിപ്പിച്ചേക്കും.

Tags:    
News Summary - RPN Singh switches over from Congress to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.