representational image

നടൻ അജിത്തിെൻറ വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം; ആളെ കണ്ടെത്തി

ചെന്നൈ: തമിഴ് നടൻ അജിത്തിെൻറ വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ കോൾ വന്നത്.

തൊട്ടുപിന്നാലെ പൊലീസ് അജിത്തിെൻറ വീട്ടിലെത്തി തെരച്ചിൽ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. 24 മണിക്കൂറിനകം പൊലീസ് ഫോൺകോളിെൻറ ഉറവിടം കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോൺ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

സൂപ്പർ സ്റ്റാർ രജനീകാന്തിെൻറയും വിജയ്യുടെയും പേരിലും ദിനേഷ് കഴിഞ്ഞ വർഷം ഇതേ രീതിയിൽ ഫോൺ കോളുകൾ ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. ദിനേഷിെൻറ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെ താക്കീത് ചെയ്തു.

നേരത്തെ ദിനേഷിന് ഫോൺ നൽകരുതെന്ന് പൊലീസുകാർ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. എന്നാൽ എങ്ങനെയോ ഫോൺ ദിനേഷ് കൈക്കലാക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് അജിത്തിെൻറ ഉഞ്ചാംപക്കത്തുള്ള വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം വരുന്നത്. മരക്കാണം സ്വദേശിയായ ഭുവനേശ് ആയിരുന്നു ആദ്യം വ്യാജഫോൺ കോൾ ചെയ്തത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ആണ് അജിത്തിെൻറ പുറത്തിറങ്ങാനുള്ള ചിത്രം. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിെൻറ ഭൂരിഭാഗം ഷൂട്ടിങ്ങും കഴിഞ്ഞു. ചിത്രത്തിൽ  ഐ.പി.എസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്.

Tags:    
News Summary - Actor Ajith receives fake bomb threat Police identifies caller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.