ലഗേജ് കാണുന്നില്ല; ഇൻഡിഗോയിലെ ദുരനുഭവം വെളിപ്പെടുത്തി റാണ ദഗ്ഗുബതി

ൻഡിഗോ വിമാന സർവീസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ റാണ ദഗ്ഗുബതി. ട്വിറ്ററിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും മോശമായ എയർലൈൻ സർവീസ് എന്നാണ് ഇൻഡിഗോയെ വിശേഷിപ്പിച്ചത്. നടന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

'ഇന്ത്യയിലെ ഏറ്റവും മോശമായ എയർലൈൻ അനുഭവം. വിമാനത്തിന്റെ സമയത്തെക്കുറിച്ച് വ്യക്തതയില്ല. ലഗേജ് നഷ്ടപ്പെട്ടിട്ടും അത് ട്രാക്ക് ചെയ്യാൻ പോലും ജീവനക്കാർക്ക് അറിയില്ല'- റാണ ട്വിറ്ററിൽ കുറിച്ചു.

നടന്റെ വാക്കുകൾ വൈറലായതോടെ വിഷയത്തിൽ പ്രതികരിച്ച് ഇൻഡിഗോ അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. നടന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കാണാതെ പോയ ലഗേജ് ഉടൻ എത്തിക്കുമെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു.

നേരത്തെ നടി പൂജ ഹെഗ്ഡെയും ഇൻഡിഗോക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണെന്നായിരുന്നു   ആരോപണം. അന്ന് നടിയോടും ഇൻഡിഗോ അധികൃതർ മാപ്പ് പറഞ്ഞിരുന്നു.

Tags:    
News Summary - Actor Rana Daggubati About luggage Lost From IndiGo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.