റൊണാൾഡോയെ സെൽഫിയെടുക്കാൻ അർജുൻ കപൂർ നിർബന്ധിച്ചോ; ട്വീറ്റിന് പിന്നിലെ വാസ്തവമെന്ത് ?

വാഷിങ്ടൺ: ക്രിസ്റ്റ്യാനോ റൊണോൾഡോയെ സെൽഫിയെടുക്കാൻ അർജുൻ കപൂർ നിർബന്ധിച്ചോ ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയർന്ന ഒരു ചോദ്യം ഇതായിരുന്നു. ക്രിസ്റ്റ്യാനോ റൊണോൾഡോയുടേതായി പ്രചരിച്ച ഒരു ട്വീറ്റായിരുന്നു ഇതിന് കാരണം.

ക്രിസ്റ്റ്യാനോയും അർജുൻ കപൂറും ഒരുമിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം റൊണോൾഡോയുടെ ട്വീറ്റുമുള്ള സ്ക്രീൻഷോട്ടാണ് പ്രചരിച്ചത്. അജ്ഞാതനായ ഇയാൾ എന്റെ ഡ്രസിങ് റൂമിലേക്ക് കടന്നുവന്ന് സെൽഫിയെടുക്കാൻ നിർബന്ധിച്ചുവെന്ന ക്രിസ്റ്റ്യാനോയുടെ ട്വീറ്റാണ് അർജുൻ കപൂറിന്റെ ചിത്രത്തിനൊപ്പം പ്രചരിച്ചത്

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ട്

അതേസമയം, ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്ക് പ്രകാരം ക്രിസ്റ്റ്യാനോയുടെ ട്വിറ്റർ ഹാൻഡിലിൽ മാറ്റം വരുത്തിയാണ് വ്യാജ ട്വീറ്റ് ഉണ്ടാക്കിയതെന്ന് വ്യക്തമായി. ആദ്യമായല്ല സ്ക്രീൻഷോട്ട് ഷെയർ ചെയ്യുന്നതെന്നും 2018ലും ഇത്തരത്തിലൊരു സ്ക്രീൻഷോട്ട് വന്നിരുന്നുവെന്നും ഇന്ത്യ ടുഡേ കൂട്ടിച്ചേർക്കുന്നു.

സ്ക്രീൻഷോട്ടിൽ കാണുന്ന തീയതിൽ റൊണോൾഡോ ട്വീറ്റുകളൊന്നും ഇട്ടിട്ടില്ല. അന്ന് ട്വീറ്റുകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, റഷ്യയിൽവെച്ച് 2016 മെയ് 16നാണ് അർജുൻ കപൂറും ക്രിസ്റ്റ്യാനോ റൊണോൾഡോയും തമ്മിൽ ഫോട്ടോയെടുത്തത്. ഈ ഫോട്ടോ അർജുൻ ഇൻസ്റ്റഗ്രാം വഴി ഷെയർ ചെയ്തിട്ടുണ്ട്. ലോകപ്രശസ്ത ബാഗ് കമ്പനിയായ അമേരിക്കൻ ടൂറിസ്റ്ററും ഈ ചിത്രം അർജുനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചിരുന്നു.

Tags:    
News Summary - Fact Check: Arjun Kapoor never forced Cristiano Ronaldo to click selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.