'കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' നാളെ തിയറ്ററുകളിലേക്ക്

കൊച്ചി: കോവിഡ് മൂലം റിലീസ് മാറ്റിവെച്ച കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ജനുവരി 28നായിരുന്നു ചിത്രത്തിന്‍റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ചിത്രത്തിന്‍റെ പ്രദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

ഫസ്റ്റ് പേജ് എന്‍റര്‍ടെയ്​മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിർമിച്ച് ശരത് ജി. മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫാമിലി-ക്രൈം ത്രില്ലര്‍ എന്ന ലേബലിലാണ് സിനിമ പ്രേക്ഷകർക്ക്​ മുന്നിലെത്തുന്നത്.

ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്‍കുമ്പോഴും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലര്‍ തന്നെയായിരിക്കുമെന്ന്​ അണിയറ പ്രവർത്തകർ പറയുന്നു.

ധീരജ് ഡെന്നിയാണ്​ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. ആദ്യ പ്രസാദാണ് നായിക. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

രഞ്ജിന്‍ രാജാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി. മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ.എസ്. ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയാഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്സണ്‍ ജോസഫാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - Karnan Napoleon Bhagat Singh hits theaters tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.