'മതിലുകൾക്കിപ്പുറം': ജയിലിനെക്കുറിച്ച് അന്തേവാസികളുടെ ഡോക്യുമെൻററി

തൃശൂർ: കൂറ്റൻ മതിൽക്കെട്ടിനകത്തെ ജയിൽ ജീവിതത്തെക്കുറിച്ച് അന്തേവാസികളുടെ ഡോക്യുമെൻററി. 'മതിലുകൾക്കിപ്പുറം' എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻററിയുടെ തിരക്കഥയും കാമറയും സംവിധാനവും എഡിറ്റിങും നിർവഹിച്ചത് അന്തേവാസികൾ തന്നെ. മൂന്നു വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത്.

ഫ്രീഡം മെലഡി സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിെൻറ ബാനറിലാണ് ഡോക്യുമെൻററി പുറത്തിറക്കിയത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് പ്രകാശനം നിർവഹിച്ച േഡാക്യുമെൻററി യൂറ്റ്യൂബിൽ അപ്ലോഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പിന്നണിപ്രവർത്തകർ. പത്തു തടവുകാരുടെ വർഷങ്ങളായുള്ള ശ്രമഫലമാണ് ഈ ഡോക്യുമെൻററി.

ജയിൽ അന്തേവാസിയും സീരിയൽ സംവിധായകനുമായ ദേവദാസാണ് സംവിധാനം. അന്തേവാസിയും പ്രഫഷണൽ കാമറമാനുമായ സുബൈറാണ് ചിത്രീകരണം നിർവഹിച്ചത്. തിരക്കഥ: റാസിക് റഹിം, ജഗദീഷ്. കോഓഡിനേറ്റർ: അമൽ രാജ്. വിവരണം: ഷാനു ഹമീദ്. എഡിറ്റിങ്: ദേവദാസ്, സുബൈർ.

വിയ്യൂർ ജയിൽ എന്താണ് എന്നതിനെക്കുറിച്ച മുഴുവൻ വിവരങ്ങളും ഡോക്യുമെൻററിയിൽ ഉണ്ടെന്ന് ചീഫ് കോഓഡിനേറ്ററും വെൽഫെയർ ഓഫിസറുമായ ഒ.ജെ. തോമസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.