മുംബൈ: നഗ്നഫോട്ടോഷൂട്ട് വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. സമൂഹമാധ്യമങ്ങളിൽ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് രൺവീർ സിങ്ങിനെതിരെ കേസെടുത്തിരുന്നു. ചേംബർ പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
വെള്ളിയാഴ്ച നടന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, താൻ മുംബൈയിലില്ലെന്ന് രൺവീർ മറുപടി നൽകിയെന്നാണ് സൂചന.മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ പരാതിയിലാണ് രൺവീർ സിങ്ങിനെതിരെ കേസെടുത്തത്.
രൺവീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണെന്നാണ് സംഘടനയുടെ പരാതി. കഴിഞ്ഞ മാസമാണ് രൺവീറിന്റെ നഗ്നഫോട്ടോഷൂട്ട് ഒരു മാസിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.