ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ

മനാമ: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ. കാർ മറിഞ്ഞ് മരിച്ച തളീക്കര നരിക്കുന്നുമ്മൽ ലത്തീഫ് (48) വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്.

മുഹറഖ് ഹാലയിൽ അൽ അഫ്സൂർ കോൾഡ് സ്റ്റോർ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം സഞ്ചരിച്ച തിരിച്ചുവരാൻ കാർ തിരിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ലതീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ് സംഘത്തിലുണ്ടായിരുന്നത്.

അപകടസമയം ലതീഫും ഇളയ രണ്ട് കുട്ടികളും മാത്രമാണ് കാറിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്ത് തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഗുരുതമായി പരിക്കേറ്റ ലതീഫിനെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകും വഴിയാണ് മരണം. പരേതനായ സൂപ്പിയുടെ മകനാണ്. മാതാവ്: അയിശു. ഭാര്യ: നജീദ. മക്കൾ: മുഹമ്മദ് ലാമിഹ്, മുഹമ്മദ് ലാസിഹ്, ലൈഹ ലതീഫ്, ലഹന ലതീഫ്. സഹോദരങ്ങൾ: അമ്മദ്, ജമീല, ബഷീർ,റിയാസ്,സമീറ, ഷമീന.

Tags:    
News Summary - Accidental death of Latif; Bahraini expatriates in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.