മനാമ: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ ഏറെ മുന്നേറിയതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക് യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു. മൊറോക്കോവില്‍ നടന്ന ‘അന്താരാഷ്ട്ര കുടിയേറ്റ സമ്മേളന’ത ്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബഹ്റൈന്‍ പ്രതിനിധി സംഘത്തലവനായി സംസാരിക്കുകയായിരുന്നു ഉസാമ. സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളാനും അതുവഴി തൊഴില്‍ മേഖലയില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യു.എന്നിന് കീഴില്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനം, വിവിധ രാഷ്ട്രങ്ങൾ തൊഴില്‍ ശക്തിയുടെ വളര്‍ച്ചക്ക് സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹ്റൈൻ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതായി ഉസാമ കൂട്ടിച്ചേർത്തു. ബഹ്റൈനിലെ പുതിയ തൊഴില്‍ നിയമം മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിന് ഉതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അവിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണെന്ന് സമ്മേളനം വ്യക്തമാക്കി. രാജ്യങ്ങളുടെ വളര്‍ച്ചക്കനുസരിച്ച് തൊഴില്‍ സമൂഹത്തിെൻറ അവകാശങ്ങളില്‍ വികാസമുണ്ടാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.