അടുത്ത വർഷം കൂടുതൽ സൗരോർജം

മനാമ: സൗരോർജ പദ്ധതിയിൽ കൂടുതൽ മുന്നേറ്റം നടത്താൻ ബഹ്റൈൻ ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി അടുത്തവർഷം 40 സർക്കാ ർ കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കും. എന്നാൽ, 2030ഒാടെ എല്ലാ കെട്ടിടങ്ങളിലും പാനലുകൾ സ്ഥാപിക്കണമെന് ന എം.പിമാരുടെ നിർദേശം അപ്രായോഗികമാണെന്ന് അഭിപ്രായമുയർന്നു. ‘അൽ അസാല’ പാർലമെൻററി ബ്ലോക്ക് ആണ് ഇൗ നിർദേശം വെച്ചത്. ഇവർക്ക് മൂന്ന് സീറ്റുകളുണ്ട്. എല്ലാ പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും രൂപകൽപനയിൽ പാനലുകൾ ഉൾപ്പെടുത്തണമെന്നും നിലവിലുള്ള കെട്ടിടങ്ങൾക്ക് പാനലുകൾ സ്ഥാപിക്കാൻ 11വർഷം നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് വൈദ്യുതി, ജലമന്ത്രി ഡോ.അബ്ദുൽഹുസൈൻ മിർസ പ്രാദേശിക പത്രത്തോട് പറഞ്ഞു. കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിെൻറ ഭാഗമായി ജനം പാനലുകൾ സ്ഥാപിക്കുമെന്നും അത് ബാഹ്യസമ്മർദങ്ങളില്ലാതെ തന്നെ നടപ്പാക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അടുത്ത രണ്ടുമൂന്ന് ദശകങ്ങൾക്കുള്ളിൽ രാജ്യം കൂടുതൽ പുനരുപയോഗ ഉൗർജത്തെ ആശ്രയിക്കും. എന്നാൽ അപ്പോഴും പരമ്പരാഗത ഉൗർജ മാർഗങ്ങൾ നിലനിൽക്കും. 100 ശതമാനം സൗരോർജത്തെ ആശ്രയിക്കാവുന്ന അവസ്ഥയുണ്ടാകില്ല. അതിനുള്ള സൗകര്യം ഇവിടെയില്ല. എം.പിമാരുടെ അഭിപ്രായം ശ്രദ്ധേയമാണെങ്കിലും പ്രായോഗിക പ്രശ്നങ്ങളുണ്ട്. 2035 ആകുേമ്പാഴേക്ക് മൊത്തം ഉൗർജ ഉപയോഗത്തിെൻറ 10 ശതമാനം പുനരുപയോഗ ഉൗർജ സ്രോതസുകളിൽ നിന്നാകണമെന്നാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. 2025 ആകുേമ്പാഴേക്ക് അഞ്ചുശതമാനം പുനരുപയോഗ ഉൗർജത്തെ ആശ്രയിക്കുക എന്നതും ലക്ഷ്യമാണ്. ഇൗ ലക്ഷ്യം കൈവരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. പാരമ്പര്യേതര ഉൗർജ പദ്ധതിയിൽ നിന്ന് 250 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു വർഷം കൊണ്ട് 125 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിൽ ഇതിനകം 200 പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. കൂടുതൽ പേരെ ഇൗ മേഖലയിലേക്ക് കൊണ്ടുവരും. ‘അവന്യൂസ് ഷോപ്പിങ് മാൾ’ ഇതിനകം 80 സൗരോർജ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലും സീഫിലെ ജഅ്ഫരി വഖ്ഫ് (എൻഡോവ്മെൻറ്) ഡയറക്ടറേറ്റും പാനലുകൾ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത വർഷം 40 സർക്കാർ കെട്ടിടങ്ങളിൽ പാനലുകൾ സ്ഥാപിക്കാനായി ടെണ്ടർ നൽകുമെന്നും അദ്ദേഹം കൂടിച്ചേർത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.