മനാമ: മൂല്യവർധിത നികുതി (വാറ്റ്) സമ്പ്രദായം നടപ്പാക്കാനൊരുങ്ങവെ, ഉപഭോക്തൃ സംരക്ഷണവും സുതാര്യതയുമാകും പ് രധാന പരിഗണനകളെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിെൻറ അസി.അണ്ടർ സെക്രട്ടറി (ഡെവലപ്മെൻറ് ആൻറ് പോ ളിസി ഒാഫ് പബ്ലിക് റെവന്യൂസ്) റാണ ഇബ്രാഹിം ഫഖീഹി പറഞ്ഞു. പുതിയ നികുതി സമ്പ്രദായത്തിെൻറ വിവിധ വശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെയും വ്യാപാരികളെയും ബോധവത്കരിക്കുമെന്നും അവർ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമായി ശിൽപശാലകൾ നടത്തും. മന്ത്രാലയം വ്യാപാരികളുമായി നേരിട്ട് ആശയവിനിയമം നടത്തുകയും ചെയ്യും. ഇതുവഴി ജനുവരി ഒന്നുമുതൽ വാറ്റ് തടസമില്ലാതെ നടപ്പാക്കാനാകുമെന്ന കാര്യം ഉറപ്പിക്കും.
രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളെല്ലാം വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം. ഇതിൽ സ്ഥാപനത്തിെൻറ കൊമേഴ്യൽ രജിസ്ട്രേഷൻ നമ്പർ, വാറ്റ് രജിസ്ട്രേഷൻ തിയതി തുടങ്ങിയവ ഉണ്ടായിരിക്കും. ഉപഭോക്താക്കൾ കാണുന്ന രീതിയിലാണ് ഇത് സ്ഥാപിക്കേണ്ടത്.
രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഇടപാടിന് മുമ്പ് ഒാരോന്നിനും നികുതി ഉൾപ്പെടെയുള്ള വില പ്രദർശിപ്പിക്കണം. ഉപഭോക്താക്കളെ ഏതെങ്കിലും രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നത് നിയമവിരുദ്ധമാെണന്നും അവർ പറഞ്ഞു. അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് ജനുവരി ഒന്നുമുതൽ പുതിയ നികുതി സമ്പ്രദായം ബാധകമാകും. 500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ നാഷനൽ ബ്യൂറോ ഫോർ ടാക്സേഷൻ (എൻ.ബി.ടി) വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.