മനാമ: ബഹ്റൈനിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന. 2015ലെ കണക്കും പോയ വർഷത്തെ കണക്കുമായി താരതമ്യം ചെ യ്യുേമ്പാഴാണ് ഇൗ വർധന വ്യക്തമായത്. 2015ൽ 9.7 ദശലക്ഷം പേരാണ് ബഹ്റൈനിൽ എത്തിയത്. എന്നാൽ പോയവർഷം 12 ദശലക്ഷം ടൂറ ിസ്റ്റുകൾ വന്നു.
2022ഒാടെ രാജ്യത്ത് 14.6 ദശലക്ഷം ടൂറിസ്റ്റുകളെ എത്തിക്കുക എന്നതാണ് ബഹ്റൈൻ ടൂറിസം ആൻറ് എക് സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ പറഞ്ഞു. ‘ഗൾഫ് എയർ’ കൊമേഴ്യൽ കോൺഫറൻസിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റുകൾ ബഹ്റൈനിൽ തങ്ങുന്ന കാലവളവിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്.
ബഹ്റൈനിലെത്തുന്ന ടൂറിസ്റ്റുകളിൽ അധികവും സൗദി പൗരൻമാരും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരും ആണ്. 2018ൽ ജി.ഡി.പിയുടെ 6.6 ശതമാനം വരുമാനം ടൂറിസം രംഗത്തിന് നൽകാൻ കഴിയുക എന്ന ലക്ഷ്യമാണ് ബി.ടി.ഇ.എക്കുണ്ടായിരുന്നത്. മുഴുവൻ കണക്കുകൾ പുറത്തുവരുന്നതോടെ, അത് കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. 2015ൽ ജി.ഡി.പിയുടെ 4.6 ശതമാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022ഒാടെ ജി.ഡി.പിയുടെ 8.3 ശതമാനം വരുമാനം കൈവരിക്കണമെന്നും ലക്ഷ്യമിടുന്നു. ഇതിനായി ടൂറിസം രംഗത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പോയ വർഷത്തെ കണക്കനുസരിച്ച് ഒരു ടൂറിസ്റ്റ് ബഹ്റൈനിൽ ശരാശരി ചെലവഴിക്കുന്ന തുക 80 ദിനാർ ആണ്. 2015ലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ ഇതിൽ 10 ശതമാനം വർധനയുണ്ട്. 2022 ആകുേമ്പാഴേക്ക് ഇൗ തുക 97.9 ദിനാർ ആക്കി മാറ്റാനാണ് പദ്ധതി.
അവസാന കണക്കനുസരിച്ച് രാജ്യത്ത് 21,465 ഹോട്ടൽ മുറികൾ ലഭ്യമാണ്. അടുത്ത മൂന്നുമുതൽ നാലുവർഷത്തിനുള്ളിൽ 22 ഹോട്ടലുകൾ നിർമാണം പൂർത്തിയാക്കുകയും ചെയ്യും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ബി.ടി.ഇ.എ ഒാഫിസുകൾ ബഹ്റൈനിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. കഴിഞ്ഞ വർഷം കുവൈത്തിൽ ഒാഫിസ് തുറന്നിട്ടുണ്ട്. ഇൗ വർഷം മാർച്ചോടെ യു.എ.ഇയിൽ മറ്റൊരു ഒാഫിസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. ബി.ടി.ഇ.എ ബഹ്റൈൻ എക്കണോമിക് ഡവലപ്മെൻറ് ബോർഡുമായി ചേർന്ന് ബഹ്റൈൻ ഡോട് കോം എന്ന പോർട്ടൽ അടുത്ത മാസം ലഭ്യമാക്കും. രാജ്യത്ത് കൂടുതൽ തൊഴിലും വ്യാപാര സാധ്യതകളും നിക്ഷേപവും വർധിപ്പിക്കാനുതകുന്ന രൂപത്തിലാണ് ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.