ചെറിയ അളവിൽ മദ്യം കഴിക്കുന്നതിൽ തെറ്റില്ലെന്നും അത് ആരോഗ്യത്തിന് ഗുണകരമാണെന്നും ഉള്ള തെറ്റിദ്ധരിപ്പിക് കുന്ന വാദം ചിലർക്കുണ്ട്. എന്നാൽ ഏറ്റവും ചെറിയ അളവിൽ മദ്യം കഴിക്കുന്നതുപോലും ഒരാളുടെ ഹൃദയഘടനയെ ബാധിക്കുന്നു വെന്നും ഹൃദയത്തിനുള്ളിൽ രക്തത്തിെൻറ പമ്പിങ്ങിെൻറ താളം തെറ്റിക്കുന്നു എന്നതാണ് വാസ്തവം. മാസത്തിൽ ഒരിക ്കൽ മാത്രം മദ്യപിക്കുന്ന ആൾ ഒരു വർഷം 12 പ്രാവശ്യം മാത്രമാണ് മദ്യപിക്കുക എന്നിരിക്കെട്ട, അഞ്ച് വർഷം ഇത് ഇങ്ങനെ തുടരുന്നെങ്കിൽ ആ കാലയളവിൽ ആകെ 60 പ്രാവശ്യം ആയിരിക്കും അയ്യാൾ മദ്യം കഴിച്ചത്. എന്നാൽ അതിെൻറ ദോഷഫലം അയ്യാളുടെ ആരോഗ്യമുള്ള ഹൃദയത്തെ ബാധിച്ചിരിക്കും എന്നാണ് ഗവേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അഞ്ച് വർഷത്തിനുള്ളിൽ ആകെ 60 പ്രാവശ്യം മാത്രം കഴിച്ചിട്ടുള്ളൂ എന്നതല്ല; അയ്യാൾ ആ കാലത്ത് എത്ര മദ്യം കഴിച്ചു എന്നുള്ളതാണ് ഗൗരവത്തിലെടുക്കേണ്ടത്. അത് ഹൃദയത്തിൽ വ്യതിയാനം ഉണ്ടാക്കുകയും അയ്യാളുടെ ആയുസിെൻറ ഒരു അംശത്തെ കവർന്നെടുക്കുകയും ചെയ്യും എന്നാണ് പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
അപ്പോൾ മദ്യപാനം പതിവാക്കിയവരുടെ ഹൃദയം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുന്നു എന്നതുതന്നെയാണ്മനസിലാക്കേണ്ടത്. വളരെ ചെറുപ്പത്തിൽ മദ്യപാനം ആരംഭിച്ചവരും അത് തുടരുന്നതുമായ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ഹൃദയാഘാതം വരാമെന്നാണ് കാർഡിയോളജിസ്റ്റുകൾ നൽകുന്ന മുന്നറിയിപ്പ്. എങ്ങനെയാണ് മദ്യപാനം ഒരാളുടെ ഹൃദയത്തെ തകരാറിലാക്കാൻ കാരണമാകുന്നത് എങ്ങനെയെന്ന് നോക്കാം. മദ്യപിക്കുേമ്പാൾ അത് ഹൃദയമിടിപ്പിെൻറ സ്വാഭാവികതയെ ബാധിക്കുന്നു. മദ്യത്തിെൻറ അളവ് കൂടുന്തോറും ഹൃദയത്തിെൻറ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കുന്നു. അമിതമായ കൊളസ്ട്രോൾ, അമിതമായ രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവക്കും കാരണമാകുന്നു. മദ്യപാനിയായ ഒരാൾ ഇൗ വേളകളിൽ കൊഴുപ്പ് കലർന്നതും വറുത്തതുമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടി കണക്കാക്കുേമ്പാൾ അയ്യാൾ രോഗിയാകുന്ന കാലം വിദൂരമല്ല. ഇൗ പറഞ്ഞതിനൊപ്പം ചേർത്തുവക്കേണ്ട ചില കണ്ടെത്തലുകൾ കൂടിയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നുണ്ടെന്നാണ് വിവരിക്കുന്നത്. എയ്ഡ്സ്, ആക്രമണങ്ങള്‍, റോഡ് അപകടങ്ങൾ എന്നിവമൂലമുണ്ടാകുന്ന മരണങ്ങളെക്കാൾ കൂടുതലാണ് മദ്യപിച്ചതുമൂലമുള്ള രോഗങ്ങളെ തുടർന്ന് മരിക്കുന്നവർ. േജർണൽ ഒാഫ് അമേരിക്കൻ കോളജ് ഒാഫ് കാർഡിയോളജിയുടെ 2018 ആഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിങ്ങിലും മദ്യപാനം ഹൃദയത്തിെൻറ പ്രവർത്തനങ്ങൾക്ക് ദോഷകരമാണെന്നുള്ള പുതിയ ഗവേഷണ വിവരങ്ങൾ പുറത്ത്വിട്ടിട്ടുണ്ട്. പുകവലിയും ഹൃദയത്തിന് അതീവ ദോഷകരമാണെന്ന് പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ അന്താരാഷ്ട്ര ലോക പുകയില വിരുദ്ധ ദിനത്തിെൻറ പ്രമേയം തന്നെ 'പുകയിലയും ഹൃദയരോഗങ്ങളും’ എന്നതായിരുന്നു. പുകയില ഉപയോഗം ഹൃദയത്തിനും ധമനികള്‍ക്കും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പുകയിലയിലെ നിക്കോട്ടിൻ രക്തക്കുഴലുകളുടെ ഭിത്തികളില്‍ പരിക്കുകൾ ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നു. മദ്യപാനവും പുകവലിയും കൊണ്ട് അത് ചെയ്യുന്ന സന്ദർഭത്തിൽ എന്തെങ്കിലും താൽക്കാലിക സുഖങ്ങൾ ലഭിക്കുന്നവർ പിന്നീടതിെൻറ ദുരന്തം കൂടി ഏറ്റുവാങ്ങാൻ തയ്യാറാകുക തന്നെ വേണം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.