വിഷം തളിക്കലിനെതിരെ അടുത്ത സമരമുഖം മുതലമടയിൽ -ദയാബായ്

മനാമ: തെൻറ അടുത്ത സമരമുഖം മുതലമടയിലായിരിക്കുമെന്ന് സാമൂഹിക പ്രവർത്തക ദയാബായ് പറഞ്ഞു. അവർ ഗൾഫ് മാധ്യമവു മായി സംസാരിക്കുകയായിരുന്നു. പാലക്കാട് മുതലമട മാവിൻതോട്ടങ്ങളിൽ എൻഡോസൾഫാന് തുല്ല്യമായ വിഷം തളിക്കുന്നതി െൻറ ഫലമായി രോഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. അവിടെ തല വളരുന്ന ഒരു കുട്ടിയുടെ അസുഖത ്തിനുകാരണം കീടനാശിനിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാസർകോെട്ട എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കാനുള്ള ശ്രമം വിജയിച്ചാൽ മുതലമടയിലേക്കായിരിക്കും അടുത്ത സമരവേദി ഉയരുക. ഇടുക്കിയിലും കേരളത്തിലെ വിവിധ മേഖലകളിലും കൊടുംവിഷം കീടനാശിനികൾ എന്ന പേരിൽ തളിക്കുന്നു.

പഴങ്ങളൊന്നും കഴിക്കാൻ കഴിയാത്ത സാഹചര്യം ഇതുമൂലം സംജാതമായിരിക്കുന്നു. കാസർകോെട്ട എൻഡോസൾഫാൻ ഇരകളായി കഴിയുന്നവരോട് സർക്കാർ ഉദ്യോഗസ്ഥർ പലരും കടുത്ത അനീതി കാട്ടുന്നുണ്ട്. എൻഡോസൾഫാൻ കമ്പനി ഇരകൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നുണ്ടെന്നും അവർ ആരോപിച്ചു. ആദ്യകാല സമരക്കാരിൽ നിരവധിപേരെയും കമ്പനി പണം നൽകി സ്വാധീനിച്ചിരിക്കുകയാണ്. എൻഡോസൾഫാൻ നിരോധിച്ചിട്ടും എന്തിനാണ് സമരമെന്ന് അവർ ചോദിച്ചുക്കൊണ്ടിരിക്കുന്നു. എൻഡോസൾഫാൻ ബാധിതരായ കുട്ടികളെയുംകൊണ്ട് സമരത്തിന് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് ഭരണകൂടം ഭീഷണി മുഴക്കുന്നു. കമ്പനി കാലങ്ങളായി നടത്തിയ വിഷമഴയുടെ ഫലമായാണ് ഇവിടെ വൈകല്യങ്ങൾ ബാധിച്ച മനുഷ്യർ പിറന്നത്.

ഇപ്പോഴും ജനിച്ചുവീഴുന്നത്. ഇൗ നിരാലംബർക്ക് ജീവിക്കാനുള്ള സാമ്പത്തികാവസ്ഥ ഒറ്റമുറിയുള്ള ആ വീട്ടുകാർക്കില്ല. അവർക്ക് പെൻഷനും കമ്പനിയിൽ നിന്ന് നഷ്ടപരിഹാരവും നേടണമെന്നും ദയാബായ് വ്യക്തമാക്കി. ഒരു വർഷം മുമ്പ് എൻഡോസൾഫാൻ സമരപരിപാടിയിൽ പെങ്കടുക്കാൻ പോയപ്പോഴാണ് ആ ദുരന്താവസ്ഥ നേരിൽ കാണാൻ കഴിഞ്ഞത്. ആ കുട്ടികളുടെ അവസ്ഥ കണ്ടതോടെയാണ് അവർക്ക് നീതി കിട്ടാനുള്ള സമരത്തിൽ പങ്കാളിയാകാൻ തീരുമാനിച്ചത്. മലയാളികൾ എൻഡോസൾഫാൻ ഗ്രാമങ്ങളിലേക്ക് പോയി ആ മനുഷ്യരെ കാണാനുള്ള കാരുണ്യം കാട്ടണം. അവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.