മനാമ: പ്രവാസികൾക്ക് സൗഹൃദമുണ്ടാക്കാൻ ബഹ്റൈൻ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമെ ന്ന് സർേവ. ‘ഇൻറർ നാഷൻസി’െൻറ ‘എക്സ്പാറ്റ് ഇൻസൈഡർ’ സർേവയിലാണ് ഇക്കാര്യം വ്യ ക്തമാക്കിയത്. 68 രാജ്യങ്ങളിലുള്ള 18,000 പ്രവാസികളോട് അഭിപ്രായം തേടിയാണ് സർേവ തയാറാക്കിയത്. മെക്സിക്കോക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ബഹ്റൈനും മൂന്നാം സ്ഥാനം സെർബിയക്കും ലഭിച്ചു. ബഹ്റൈൻ പ്രവാസികളിൽ നിന്ന് സർേവയിൽ പെങ്കടുത്ത 77 ശതമാനവും പറഞ്ഞത് ഇവിടെ സൗഹൃദങ്ങളുണ്ടാക്കാൻ വളരെ എളുപ്പമാണെന്നാണ്. ഇതിൽതന്നെ 68 ശതമാനം പേർ സ്വദേശികളുമായി എളുപ്പത്തിൽ സൗഹൃദമുണ്ടാക്കാമെന്ന് അഭിപ്രായപ്പെട്ടു. 88 ശതമാനം പേർ തങ്ങൾ ബഹ്റൈനിലെ ജീവിതത്തിൽ സംതൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം സർേവയിൽ ബഹ്റൈന് ആറാം സ്ഥാനമായിരുന്നു.
ബഹ്റൈൻ പൗരൻമാർ സൗഹൃദം സ്ഥാപിക്കാൻ മനസ്സുള്ളവരാണ് എന്നാണ് 60 ശതമാനം പേർ പറഞ്ഞത്. സ്വദേശികളുമായി സൗഹൃദമുണ്ടാക്കാൻ എളുപ്പമാണെന്ന് കരുതുന്ന ആഗോള ശരാശരി 30 ശതമാനം മാത്രമാണ്. 34 ശതമാനം പ്രവാസികൾ പ്രാദേശിക ഭാഷ പഠിക്കാൻ പ്രയാസമാണ് എന്ന് കരുതുന്നു. എന്നാൽ, അറബിക് ഭാഷ അറിയാതെതന്നെ ബഹ്റൈനിൽ സുഖമായി ജീവിക്കാമെന്ന് 94 ശതമാനം പേർ അഭിപ്രായപ്പെട്ടു. ജീവിത നിലവാരം, ഇഴുകിച്ചേരാനുള്ള സൗകര്യം, പുറംരാജ്യത്തെ ജോലി, കുടുംബജീവിതം, സാമ്പത്തികം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളിൽ ഉൗന്നിയാണ് റിപ്പോർട്ട് തയാറാക്കിയത്. കുവൈത്ത്, സ്വീഡൻ, ഡെൻമാർക്, സ്വിറ്റ്സർലൻഡ്, സൗദി അറേബ്യ, ജർമനി, നോർേവ, ഫിൻലൻഡ്, ഓസ്ട്രിയ, എസ്തോണിയ എന്നീ രാജ്യങ്ങളിൽ സുഹൃത്തുക്കളെ കിട്ടാൻ പ്രയാസമാണ് എന്നാണ് പ്രവാസി സർേവ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.