മനാമ: എണ്ണകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫയുടെ അമേരി ക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. വന്‍കിട അമേരിക്കന്‍ എണ്ണക്കമ്പനികളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും രാജ്യത്ത് എണ്ണ മേഖലയില്‍ നിക്ഷേപസംരംഭങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. എണ്ണ-ഊർജ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളും ഭാവിപദ്ധതികളും അദ്ദേഹം വിവിധ നിക്ഷേപകരും കമ്പനികളുമായും ചര്‍ച്ചചെയ്തു. ഈ മേഖലയില്‍ പരസ്പര സഹകരണം സാധ്യമാക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ബാപ്കോ കമ്പനി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. ഡേവിഡ് നസീഫ്, തത്വിര് പെട്രോള്‍ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ജെയിംസ് എസ്റ്റിലിക് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
കൂടിക്കാഴ്ചകളില്‍ യു.എസിലെ അമേരിക്കന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ആല് ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് സമീര്‍ അബ്ദുല്ല നാസ്, ബഹ്റൈൻ-യു.എസ് സംയുക്ത ബിസിനസ് കൗണ്‍സില്‍ ഖാലിദ് റാഷിദ് അസ്സയാനി, ബഹ്റൈനിലെ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡൻറ് വഖീസ് അസ്സഅ്ബി, ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്റ്റിന് സിറില്‍ എന്നിവരും സംബന്ധിച്ചു. അമേരിക്കയിലെ ഹ്യൂസ്റ്റൻ സിറ്റിയില്‍ നടന്ന പരിപാടിയില്‍ എണ്ണ-പ്രകൃതിവാതക മേഖലയിലുള്ള 200 കമ്പനി മേധാവികളുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.