മനാമ: ബഹ്റൈൻ ആരോഗ്യ മേഖലയിലെ ഉന്നതാധികാര സമിതിയായ സുപ്രീം കൗൺസിൽ ഫോർ ഹെൽത്തിൽ മാറ്റങ്ങൾ വരുത്തി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവായി. പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ രംഗത്തെ ചെലവുകൾ സുപ്രീം കൗൺസിൽ വിലയിരുത്തും. പുതിയ പദ്ധതികളുടെ പഠനം, ഇറക്കുമതി നയം രൂപവത്കരിക്കൽ, പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം മരുന്ന് സൂക്ഷിക്കൽ, വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം സുപ്രീം കൗൺസിലിെൻറ ചുമതലയാകും.
കൗൺസിൽ ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലഫ്.ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് കൗൺസിൽ അധ്യക്ഷൻ. ആരോഗ്യമന്ത്രിക്കാണ് ഉപാധ്യക്ഷ സ്ഥാനം. യുവജനകാര്യ, കായിക മന്ത്രി, റോയൽ ബി.ഡി.എഫ് മെഡിക്കൽ സർവിസസ് കമാൻഡർ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി, സർക്കാർ ആശുപത്രികളുടെ ബോർഡ് ചെയർമാൻ, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ സ്പെഷലൈസ്ഡ് കാർഡിയാക് സെൻറർ ഡയറക്ടർ, പ്രാഥമിക ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങളുടെ ബോർഡ് ചെയർമാൻ, ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് എക്സിക്യൂട്ടിവ് പ്രസിഡൻറ് എന്നിവർ കൗൺസിൽ അംഗങ്ങളാകും. നാലുവർഷമാണ് അംഗങ്ങളുടെ കാലാവധി. ഇത് പിന്നീട് പുതുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.