മനാമ: കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പാർട്ടി തനിക്ക് സീറ്റ് നിഷേധിച്ചത് കേട്ടുകേൾവിയില്ലാത്ത കാരണം പറഞ്ഞാണെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ബഹ്റൈനിൽ കെ.സി.എയുടെ സുവർണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനത്തിന് എത്തിയ അേദ്ദഹം കെ.സി.എ ഭാരവാഹികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് സീറ്റുകൾ ആവശ്യപ്പെടാൻ പാർട്ടിതലത്തിൽ ആവശ്യമുയരുകയും താൻ മത്സരിക്കാനുള്ള അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. കോൺഗ്രസ് പാർട്ടിക്ക് ഇൗ രാഷ്ട്രീയ അന്തരീക്ഷത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ളതിനാൽ,കേരള കോൺഗ്രസിെൻറ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
എന്നാൽ ഏക സീറ്റായ കോട്ടയത്ത് താൻ മത്സരിക്കണമെന്ന് പാർലമെൻററി പാർട്ടിയോഗം തീരുമാനിച്ചു. ആ തീരുമാനം നടപ്പാകാത്തത് പാർട്ടി മണ്ഡലം പ്രസിഡൻറുമാരുടെ അഭിപ്രായം അറിയണം എന്ന കേട്ടുേകൾവിയില്ലാത്ത കാര്യം പറഞ്ഞായിരുന്നു. ഇടുക്കിയിലുള്ള ആൾ േകാട്ടയത്ത് വന്ന് മത്സരിക്കുന്നത് ഉചിതമാകില്ല എന്ന അഭിപ്രായമാണ് അവരിൽ ചിലരിൽനിന്ന് ഉണ്ടായത്. കേരള കോൺഗ്രസ് പാർട്ടിയിൽ ആദ്യമായല്ല ഒരാൾ മണ്ഡലം മാറി മത്സരിക്കുന്നതെന്നും സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ ഇത്തരമൊരു തീരുമാനത്തിൽ തനിക്ക് പ്രതിഷേധം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് ചിഹ്നത്തിൽ ഇടുക്കിയിൽ മത്ക്കരിക്കാനുള്ള നിർദേശവും കോൺഗ്രസിൽ നിന്നും വന്നു.
ഉൾപാർട്ടി ജനാധിപത്യത്തിൽ വിശ്വാസിക്കുന്നത്ക്കൊണ്ടും സ്ഥാനമാനങ്ങൾക്കുവേണ്ടി അച്ചടക്ക ലംഘനം നടത്തുന്ന ആളല്ലാത്തത് കൊണ്ടും പാർട്ടിക്കൊപ്പം നിൽക്കുകയായിരുന്നു. ആദ്യം തോൽക്കുമെന്ന് തോന്നിച്ച ഇടുക്കിയിൽ പക്ഷെ യു.ഡി.എഫ് വൻവിജയം നേടുമെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ പ്രവർത്തനം അതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തിൽ കേരള കോൺഗ്രസിെൻറ പരമോന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പാർട്ടിയിൽ വ്യക്തമായ ഫോർമുലകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് േപാകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ. സി. എ പ്രസിഡൻറ് സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോസഫ്, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കാരക്കൽ, സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ ഏബ്രഹാം ജോൺ,രക്ഷാധികാരി പി.പി. ചാക്കുണ്ണി, വൈസ് പ്രസിഡൻറ് നിത്യൻ തോമസ്, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.