മനാമ: ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിന് സാഖിറിൽ കിരീട ാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തറക്കല്‍ ലിട്ടു. ബഹുമുഖ മേഖലകളിലെ രാജ്യത്തിെൻറ ദ്രുതഗതിയിലെ വികസനവും ആധുനികവത്കരണവും യാഥാർഥ്യമാക്കുന്നതിലേക്ക് ബഹ്റൈൻ മുന്നേറുന്നതിെൻറ തെളിവാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ നേതൃത്വം നൽകുന്ന രാജ്യത്തിെൻറ സമഗ്ര വികസനത്തിന് പിൻബലമേകാൻ ബഹ്റൈനെ മുഖ്യ വിനോദസഞ്ചാര, നിക്ഷേപകേന്ദ്രമായി ഉയർത്തിക്കാേട്ടണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
3,09,000 ചതുരശ്ര മീറ്ററിലാണ് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ നിർമിക്കുന്നത്. 1,49,000 ചതുരശ്ര മീറ്ററിൽ പ്രധാന മന്ദിരത്തിലായി 10 പ്രദർശന മേഖലകൾ ഉൾപ്പെടും. 4,500 ചതുരശ്ര മീറ്റർ സമ്മേളന ഹാളിനും നീക്കിവെക്കും. 27 ചെറുതും ഇടത്തരവുമായ സമ്മേളന ഹാൾ, ഹൈടെക് റൂമുകൾ എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. തറക്കല്ലിടലിന് എത്തിയ കിരീടാവകാശിയെ ശൈഖ് ഇൗസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നിരവധി പ്രമുഖരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.