മനാമ: മാനഭംഗ ശ്രമത്തിനിടെ യുവതി വീണു മരിച്ച കേസിലെ പ്രതിക്ക് നാലാം ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവ് വിധിച്ചു. പ്രതിയുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഏഷ്യന്‍ വംശജയെയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയും മറ്റൊരാളും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇത് ചെറുത്തുനിന്ന സ്ത്രീയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി.
ഇവരില്‍നിന്ന് രക്ഷപ്പെടുന്നതിനായി സ്ത്രീ ടെറസിന് മുകളിലുള്ള ഭിത്തിയില്‍ കയറി മറ്റൊരു കെട്ടിടത്തിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണ് മരിക്കുകയായിരുന്നു. പ്രതി നേരത്തേയും ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ജിദാലിയിലെ പ്രതിയുടെ വീടിന് മുകളിലത്തെ ഭാഗമാണ് ഇവര്‍ക്ക് വാടകക്ക് നല്‍കിയിരുന്നത്. 18കാരനായ അറബ് പൗരനെ 15 വര്‍ഷം തടവിനും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും രണ്ടാം പ്രതിയെ വെറുതെ വിടാനും കോടതി വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.