മനാമ: അറബ് ലീഗിെൻറ അസാധാരണ യോഗത്തില്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ ് ബിന്‍ മുഹമ്മദ് ആല് ഖലീഫ പങ്കെടുത്തു. കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന യോഗം ഈജ ിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ സാന്നിധ്യത്തിലായിരുന്നു ചേര്‍ന്നത്.
ഫലസ്തീന് പ്രശ്നത്തില്‍ നീതിപൂര്‍വകമായ പരിഹാരമുണ്ടാകണമെന്ന ബഹ്റൈന്‍ നിലപാട് യോഗത്തില്‍ മന്ത്രി അവതരിപ്പിച്ചു.
ഫലസ്തീന് ജനതയുടെ മുഴുവന്‍ അവകാശങ്ങളും മാനിക്കാനും സമാധാനം സ്ഥാപിക്കാനും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യുകയും ബഹ്റൈന്‍ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫലസ്തീന്, ഇസ്രായേല്‍ അതോറിറ്റികളോട് വിഷയത്തില്‍ നേര്‍ക്കുനേരെ ചര്‍ച്ച നടത്താനും സമാധാനത്തിനുവേണ്ടിയുള്ള ശ്രമം തുടരാനും ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം നിലവില്വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.