മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന കേരളീയ സമാജം ഇൻറർനാഷന ൽ ബുക്ക് ഫെസ്റ്റിന് ഇന്ന് തുടക്കം. വൈകീട്ട് സമാജത്തിെൻറ വിവിധ വേദികളിൽ അരങ്ങേറുന ്ന കലാ സാംസ്കാരിക പരിപാടികളോടെയാണ് പത്തു ദിവസത്തിലേറെ നീളുന്ന പുസ്തകോത്സവത്തിന് തുടക്കം കുറിക്കുക. രാത്രി എട്ടിന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് നടത്തുന്ന ‘മറുജീവിതം’എന്ന പ്രഭാഷണമാണ് ഇന്നത്തെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ‘ക്വിലിറ്റ്’2020 എന്ന പേരിൽ മുതിർന്നവർക്കുള്ള സാഹിത്യപ്രശ്നോത്തരിയുടെ പ്രാഥമിക-ഫൈനൽ മത്സരങ്ങൾ യഥാക്രമം ഏഴിനും ഒമ്പതിനും നടക്കും. കുട്ടികൾക്കുള്ള കഥാരചന മത്സരം എട്ടു മുതൽ ഒമ്പതു വരെയാണ്. ചിത്രകല ക്ലബിെൻറ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ചിത്രശിൽപ-കരകൗശല പ്രദർശനത്തിെൻറ ഉദ്ഘാടനവും എട്ടിന് നടക്കും.
സീതാറാം യെച്ചൂരി, ജയ്റാം രമേശ്, രാജ്ദീപ് സർദേശായി എന്നീ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും സുഭാഷ് ചന്ദ്രൻ, കെ.ആർ. മീര, കെ.ജി. ശങ്കരപിള്ള, വി.ആർ. സുധീഷ് തുടങ്ങിയ എഴുത്തുകാരും ഇത്തവണ പുസ്തകമേളയിൽ എത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകർ നയിക്കുന്ന ‘പുസ്തകം’എന്ന കൂട്ടായ്മയുടെ ബാനറിൽ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരുടെ മുന്നിലെത്തുന്നത്. മാതൃഭൂമി, ഒലിവ്, ചിന്ത തുടങ്ങിയ മുൻനിര പ്രസാധകരുടെ ജനപ്രിയ പുസ്തകങ്ങൾ സമാജത്തിൽ ഇതിനകം തയാറായി. സാഹിത്യ ക്വിസ്, കവർ ഡിസൈൻ, ചിത്രരചന, കഥ-കവിത രചന തുടങ്ങി അനേകം മത്സരങ്ങളും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരിക സംഘടനകൾ പങ്കെടുക്കുന്ന കാലിഡോസ്കോപ്, ദ്വിദിന സാഹിത്യ ശിൽപശാല എന്നിവയും വരും ദിവസങ്ങളിൽ സമാജത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.