മനാമ: ബഹ്റൈനിൽ ആറു പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗം കണ്ടെത്തി യവരുടെ എണ്ണം 47 ആയി. ഇറാനിൽ നിന്നെത്തിയ ബഹ്റൈൻ സ്വദേശികളായ മൂന്ന് വനിതകൾക്കും രണ്ട് പുരുഷൻമാർക്കും ഒരു സൗദി പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽനിന്ന് രോഗം ബാധിച്ച മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയ 1977 പേരെ ഇതിനകം പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 1930 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
രോഗം കണ്ടെത്തിയ എല്ലാവരെയും െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുകയാണ്.
ഇറാനിൽ രോഗം സ്ഥിരീകരിച്ച ഫെബ്രുവരിയിൽ 2292 പേരാണ് അവിടെനിന്ന് ബഹ്റൈനിൽ തിരിച്ചെത്തിയത്. ഇവരെ എല്ലാവരെയും പരിശോധനക്ക് വിധേയരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ സംവിധാനങ്ങളുമുള്ള സഞ്ചരിക്കുന്ന മെഡിക്കൽ യൂനിറ്റുകളെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തുന്നവരെയും 14 ദിവസം നിരീക്ഷിക്കും. ഇവരോട് വീടുകളിൽതന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. 14 ദിവസം ഇവർക്ക് ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.