മനാമ: സര്‍ക്കാര്‍ നല്കുന്ന ചില സാമ്പത്തിക സഹായങ്ങള്‍ക്ക് നിലവിലെ അവസ്ഥ പരിഗണിച്ച് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്ര ധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ ഫറന്‍സ് വഴി ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കോവിഡ് –19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലയിലുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചർച്ച ചെയ്തു.
ബജറ്റിലെ കുറവ് പരിഹരിക്കുന്നതിെൻറ ഭാഗമായി ചില സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടൊപ്പം സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായവരില്‍ ടാക്സി ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പൊതുജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മുഴുവന്‍ മന്ത്രാലയങ്ങളും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. എല്ലാ വെല്ലുവിളികളെയും നേരിടാനും പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ടുപോകാനും സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരെ യോഗം അഭിനന്ദിച്ചു.
മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും പ്രവര്‍ത്തനച്ചെലവ് 30 ശതമാനം കുറക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ചില നിര്‍മാണ പദ്ധതികളും കണ്സൽട്ടേഷന് പ്രവര്‍ത്തനങ്ങളും പുനരാലോചിക്കുന്നതിനും തീരുമാനമുണ്ട്. കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ അധിക തുക കണ്ടെത്തുന്നതിനാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്.വൈദ്യുതി ചാര്‍ജ് അടക്കാത്ത സോഷ്യല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും വിഷയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതുവരെ വൈദ്യുതി വിച്ഛേദിക്കുകയില്ലെന്ന് കാബിനറ്റ് തീരുമാനിച്ചു. ദക്ഷിണ മേഖലയില്‍ കന്നുകാലി വളര്‍ത്തുന്നവര്‍ക്കായി ചന്ത സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കും. മതപഠന കേന്ദ്രങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പരിശീലനത്തിനായി പള്ളികളും ഒൗഖാഫുകളും ഉപയോഗപ്പെടുത്തുന്നതിനും മന്ത്രിസഭ അനുമതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.