മനാമ: ആശുപത്രികളുടെയും ഹെല്‍ത്ത് സെൻററുകളുടെയും റമദാന് സമയം പ്രഖ്യാപിച്ച് ആരേ ാഗ്യ മന്ത്രാലയം ഉത്തരവിറക്കി. ദക്ഷിണ മുഹറഖ് ഹെല്‍ത്ത് സെൻറര്‍, ഹമദ് കാനൂ ഹെല്‍ത്ത് സെൻറര്‍, യൂസുഫ് അബ്ദുറഹ്മാന് എൻജിനീയര്‍ ഹെല്‍ത്ത് സെൻറർ എന്നിവ 24 മണിക്കൂറും പ് രവര്ത്തിക്കും.
മുഹമ്മദ് ജാസിം കാനൂ ഹെല്‍ത്ത് സെൻറർ രാവിലെ എട്ട് മുതല്‍ വൈകീട്ട് 11 മണിവരെ പ്രവര്‍ത്തിക്കും.
നഈം ഹെല്‍ത്ത് സെൻറര്‍, സിത്ര ഹെല്‍ത്ത് സെൻറര്‍, ബാര്‍ബാറിലെ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസബാഹ് ഹെല്‍ത്ത് സെൻറര്‍, ഹിദ്ദിലെ ബി.ബി.കെ ഹെല്‍ത്ത് സെൻറർ, ശൈഖ് സബാഹ് അസ്സാലിം ഹെല്‍ത്ത് സെൻറര്‍, ആലി ഹെല്‍ത്ത് സെൻറര്‍, ഈസ ടൗണ്‍, ഈസ്റ്റ് റിഫ, ഹമദ് ടൗണ്‍, ബുദയ്യ ഹെല്‍ത്ത് സെൻററുകള്‍, മുഹറഖിലെ സല്മാന് ഹെല്‍ത്ത് സെൻറർ, അറാദിലെ എന്‍.ബി.ബി ഹെല്‍ത്ത് സെൻറർ, ദേറിലെ എന്‍.ബി.ബി ഹെല്‍ത്ത് സെൻറര്‍, ഹാല ഹെല്‍ത്ത് സെൻറര്‍, ഇബ്നു സീന ഹെല്‍ത്ത് സെൻറർ, ഹൂറ, ബിലാദുല്‍ ഖദീം, സല്ലാഖ്, ജിദ്ഹഫ്സ് ഹെല്‍ത്ത് സെൻററുകള്‍, കുവൈത് ഹെല്‍ത്ത് സെൻറര്‍, നുവൈദറാത്തിലെ അഹ്മദ് അലി കാനൂ ഹെല്‍ത്ത് സെൻറര്‍, ബുദയ്യ കോറല്‍ ഹെല്‍ത്ത് സെൻറര്‍, ജോവ്, അസ്കര്‍ ഹെല്‍ത്ത് സെൻററുകള്‍ എന്നിവ വെള്ളി, ശനി ദിവസങ്ങളിലൊഴികെ രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ഒൗട്ട് പേഷ്യൻറ് വിഭാഗം പ്രവര്‍ത്തിക്കും. ഈ സമയത്ത് പുതിയ രോഗികള്‍ക്ക് മാത്രമാകും പരിശോധന. തുടര്‍ പരിശോധനകള്‍ക്ക് വരുന്നവര്‍ക്കായി 2.15 മുതല്‍ വൈകീട്ട് അഞ്ച് വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. സല്‍മാനിയയിലെ സന്ദര്‍ശന സമയം വെള്ളി, ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് എട്ട് മുതല്‍ 10 വരെയായി നിര്‍ണയിച്ചിട്ടുണ്ട്. ഐ.സി.യു, സി.സി.യു വാര്‍ഡുകളിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നതിനുള്ള സമയം വൈകീട്ട് എട്ട് മുതല്‍ ഒമ്പത് വരെയായിരിക്കും. സല്‍മാനിയ ഒൗട്ട്പേഷ്യൻറ് ഫാര്‍മസികള്‍, അല്‍ ഫാതിഹ് ഫാര്‍മസി, ബ്ലഡ് ആൻഡ് ട്യൂമര്‍ ഡിസീസസ് ഫാര്‍മസി രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1.30 വരെ പ്രവര്‍ത്തിക്കും.
പുതിയ രോഗികള്‍ക്കും നിരീക്ഷണത്തിലുള്ള രോഗികള്‍ക്കും മാത്രമായിരിക്കും ഈ സമയത്ത് മരുന്ന് നല്‍കുക. വീട്ടിലുള്ള രോഗികള്‍ക്ക് ഓണ്‍ലൈനിലൂടെ മരുന്ന് ആവശ്യപ്പെടാനും അത് വീടുകളില്‍ എത്തിക്കുന്നതിനുമുള്ള സംവിധാനമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓര്‍ഡര്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ മരുന്നുകള്‍ വീട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.