മനാമ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കകൾ അവതരിപ്പിച്ച് മുഖ്യമന്ത്രിയുമ ായുള്ള ഒാൺലൈൻ ചർച്ച. ജി.സി.സി രാജ്യങ്ങളിലെ ലോക കേരളസഭ അംഗങ്ങളാണ് വിഡിയോ കോൺഫറ ൻസിൽ പെങ്കടുത്തത്. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ എംബസികളിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാൻ നടപടി വേണമെന്നായിരുന്നു മറ്റൊരു ആവശ്യം.
ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനും മറ്റും സമഗ്ര പദ്ധതി തയാറാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഗൾഫിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ചില സ്കൂളുകളിൽ ഫീസിെൻറ കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കുന്ന വിഷയവും ചർച്ചയിൽ വന്നു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ തിരിച്ചുവരുന്ന പ്രവാസികളുടെ മക്കൾക്ക് നാട്ടിലെ സ്കൂളുകളിൽ പ്രവേശനത്തിന് പ്രത്യേക പരിഗണന വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.
പ്രവേശനം ആവശ്യമായവർക്ക് സർക്കാർ അത് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. കോവിഡ്മൂലം ദുരിതം നേരിടുന്നവരെ സഹായിക്കുന്ന കാര്യത്തിൽ ഇന്ത്യൻ എംബസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകോപനമില്ലായ്മ ചർച്ചയിൽ വിമർശിക്കപ്പെട്ടു. നാട്ടിലേക്ക് തിരിച്ചുവരുന്നവർ ഏറ്റവും അടുത്തുള്ള വിമാനത്താവളം തന്നെ തിരഞ്ഞെടുക്കണമെന്നും നിർദേശമുണ്ടായി. ബഹ്റൈനിൽനിന്ന് ലോക കേരളസഭ അംഗങ്ങളായ വർഗീസ് കുര്യൻ, സുബൈർ കണ്ണൂർ, പി.വി. രാധാകൃഷ്ണപിള്ള, സി.വി. നാരായണൻ, നജീബ് മുഹമ്മദ് എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്. ‘ആടുജീവിത’ത്തിന് പ്രചോദനമായ നജീബിനെ സുബൈർ കണ്ണൂർ മുഖേന മുഖ്യമന്ത്രി പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.