മനാമ: ജർമൻ എംബസിയിൽ സൗരോർജ പദ്ധതി ഏർപ്പെടുത്തി. ഇതാദ്യമായാണ് ബഹ്റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എംബസി കെട്ടിടത്തിൽ സൗരോർജ പദ്ധതി ഉപയോഗപ്പെടുത്താൻ മുന്നോട്ടു വന്നിട്ടുള്ളത്.
വാർഷിക ഊർജോപയോഗത്തിന്റെ 20 ശതമാനത്തോളം സൗരോർജ പാനലിൽനിന്ന് ലഭിക്കുമെന്ന് ജർമൻ അംബാസഡർ ക്ലിമൻസ് ഹാഖ് വ്യക്തമാക്കി.
ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവന്ന ജർമൻ എംബസിക്ക് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ ചെയർമാനും പരിസ്ഥിതി, എണ്ണകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന, വൈദ്യുത, ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ എന്നിവർ പ്രത്യേകം ആശംസകൾ നേർന്നു. അവരുടെകൂടി സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവരും എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.