സേവനമവസാനിപ്പിച്ചു മടങ്ങുന്ന യു.എ.ഇ അംബാസഡറെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന യു.എ.ഇ അംബാസഡർ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.

യു.എ.ഇയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ അംബാസഡർ നിർവഹിച്ച പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. ഭാവിയിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ നല്ലനിലയിൽ നിർവഹിക്കാൻ അംബാസഡർക്ക് കഴിയട്ടെയെന്നും ആശംസിച്ചു.

ബഹ്റെനിലെ സേവനകാലം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നുവെന്നും ഭരണാധികാരികൾ നൽകിയ പിന്തുണക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു. അംബാസഡറുടെ സേവനങ്ങളെ ബഹുമാനിച്ച് ഹമദ് രാജാവ് ബഹ്റൈന്‍റെ പ്രത്യേക മെഡൽ സമ്മാനിക്കുകയും ചെയ്തു.

Tags:    
News Summary - Hamad king received the returning UAE Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.