മനാമ: വിവിധ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികളുടെ പ്രശ്നപരിഹാരാർഥം ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പിയൂഷ് ശ്രീവാസ്തവയും എംബസിയുടെ കോൺസുലർ ടീമും അഭിഭാഷകരുടെ പാനലും സംബന്ധിച്ചു.
40ഓളം ഇന്ത്യക്കാർ ഓപൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ 100ാം എപ്പിസോഡിന്റെ സംപ്രേഷണത്തോടെയാണ് പരിപാടി തുടങ്ങിയത്. എല്ലാ കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ ഈദുൽ ഫിത്ർ ആശംസ നേർന്നു. ഉന്നയിക്കപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും പരിഹാരമായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഓപൺ ഹൗസ് വിജയിപ്പിക്കാൻ സഹായിച്ച പ്രാദേശിക അധികാരികൾക്കും ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അംബാസഡർ നന്ദി പറഞ്ഞു.
കോൺസുലർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംബസി എപ്പോഴും സന്നദ്ധമാണെന്നും വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ എംബസി തുടർന്നും സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് എംബസിയുടെ ആഭിമുഖ്യത്തിൽ താമസസൗകര്യം നൽകാറുണ്ട്. നാട്ടിൽ പോകാൻ കഴിയാതെ കുരുക്കിലകപ്പെട്ടവർക്ക് ഐ.സി.ഡബ്ല്യു.എഫ് മുഖേന വിമാന ടിക്കറ്റുകൾ ഏർപ്പെടുത്തിനൽകി. അടുത്തിടെ ശർമാൻ ഭൂകിയ, ബാബു പാണ്ഡ്യൻ എന്നിവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായം നൽകിയിരുന്നു. എംബസിയുടെ സേവനം തേടിയെത്തുന്നവരുടെ സൗകര്യാർഥം കോൺസുലർ ഹാളിൽ ‘കിഡ്സ് കോർണർ’ സജ്ജീകരിച്ചിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചു. പരാതികളിൽ ഭൂരിഭാഗവും ഓപൺ ഹൗസിൽ പരിഹരിച്ചു. മറ്റുള്ളവ ഉടനെ പരിഹരിക്കുമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.